ഞാൻ ഒരു ബൈബിൾ ഉപദേഷ്ടാവ് ആയതിനാൽ, ‘നിങ്ങളുടെ സഭ എന്താണ് വിശ്വസിക്കുന്നതെന്ന്’ പലരും എന്നോട് കൂടെക്കൂടെ ചോദിക്കാറുണ്ട്. എന്നാൽ, ഇതിന് ഉത്തരമായി “ഞങ്ങൾ ബൈബിൾ മാത്രമേ വിശ്വസിക്കുന്നുള്ളൂ” എന്ന് പറഞ്ഞാല്‍ മതിയാകില്ല. മിക്കവാറും എല്ലാ ക്രിസ്തീയ സഭകളും നൽകുന്ന ഉത്തരം ഇതുതന്നെ അല്ലേ? അതുകൊണ്ട്, ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി എന്താണ് വിശ്വസിക്കുന്നത്? എന്തുകൊണ്ടാണ് വിശ്വസിക്കുന്നത്? തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ പ്രാഥമിക ലക്ഷ്യം.
സമകാലിക കാലത്ത് ഈ സിദ്ധാന്തങ്ങൾ പ്രതിപാദിച്ച് എഴുതിയ എഴുത്തുകാരന് ഞാന്‍ മാത്രമല്ല. എന്നാല്‍, ഈ വിഷയങ്ങൾ വളരെ ആഴമേറിയതും ഗൗരവമുള്ളതുമാണ്. പലപ്പോഴും, സാധാരണക്കാരന് മനസ്സിലാകാത്ത സങ്കീർണ്ണമായ പദാവലികൾ ഉപയോഗിച്ച് ഇത്തരം വിഷയങ്ങൾ വിശദീകരിക്കാറുണ്ട്. അതുകൊണ്ട് തന്നെ, ആദ്യ പേജ് മുതൽ അവസാന പേജ് വരെ എല്ലാം അവ്യക്തമായി നമുക്ക് തോന്നും. എന്നാല്‍ എന്റെ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങൾ, ‘കാണാൻ കണ്ണുള്ളവർക്ക്’ ലളിതവും വ്യക്തവും, എല്ലാവർക്കും എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന രീതിയിലും ആയിരിക്കണമെന്നതാണ് എന്റെ അഭിലാഷവും പ്രതീക്ഷയും.
ഒരു വ്യത്യാസവുമില്ല എല്ലാവരും പാപം ചെയ്യുന്നു എന്നത് വാസ്തവമാണെങ്കിൽ, പാപം ഒരു ശീലമല്ല, മറിച്ച് ഒരു സ്വഭാവമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സ്വഭാവം എന്നത് എല്ലാവരിലും, എല്ലായിടത്തും, എല്ലാ കാലത്തും കാണപ്പെടുന്ന ഒന്നാണെന്ന ജോനാഥൻ എഡ്വേർഡ്സിന്റെ നിർവ്വചനം ഇവിടെ വളരെ പ്രസക്തമാണ്. മനുഷ്യൻ സ്വതവെ പാപി ആകുന്നതിന്റെ കാരണം ക്രിസ്തീയ വീക്ഷണത്തിൽ വിശദീകരിക്കുന്ന ഉപദേശമാണ്(doctrine )' ജന്മപാപ സിദ്ധാന്തം'. ജന്മ പാപം എന്നാൽ “എന്റെ ജന്മമേ പാപം” എന്നല്ല മറിച്ച് “ജന്മനാ ഞാൻ പാപി” എന്നാണ് അര്‍ത്ഥമാക്കുന്നത്. നാം പാപം ചെയ്യുന്നതുകൊണ്ടല്ല പാപികൾ ആകുന്നത്, മറിച്ച് നാം പാപികളായതുകൊണ്ടാണ് പാപം ചെയ്യുന്നത് എന്ന് ഈ ഉപദേശം വചനപ്രകാരം സ്ഥിരീകരിക്കുന്നു. നമ്മുടെ ഉള്ളിലെ പാപത്തിന്റെ ഉറവിടം ജന്മപാപമായതിനാൽ ഇതിനെ “ആദിപാപം” എന്നു കൂടി വിളിക്കുന്നു. ഇന്ന് പലർക്കും ജന്മ പാപത്തെ കുറിച്ച് തെറ്റിദ്ധാരണകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ “ആദിപാപം” എന്ന പദം ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം. ഇതാണ് ‘ഒറിജിനൽ സിൻ’ (original sin) എന്ന ചരിത്രപരമായി സഭ ഉപയോഗിച്ച വാക്കിന്റെ ശരിയായ തർജ്ജമ.
ജോനാഥൻ എഡ്വേർഡ്സ് 1741 ജൂലൈ 8 ന് മസാച്യുസെറ്റ്സിൽ നടത്തിയ അത്ഭുതകരമായ പ്രസംഗമാണ് ഇത്.
ആവർത്തനം 32:35 "അവരുടെ കാൽ വഴുതും കാലത്തേക്ക്..."
അവിശ്വാസികളും ദുഷ്ടരുമായ യിസ്രായേല്യരുടെ മേൽ ദൈവകോപം വരുമെന്നാണ് ഈ വാക്യം മുന്നറിയിപ്പ് നൽകുന്നത്. ദൈവത്തിന്റെ ഉടമ്പടി ജനതയായി ജീവിച്ചിട്ടും, ദൈവത്തിന്റെ കൃപയുടെ എല്ലാ മാർഗങ്ങളും ഉണ്ടായിരുന്നിട്ടും, ദൈവം അവർക്കുവേണ്ടി ചെയ്ത നിരവധി അത്ഭുതങ്ങൾ കണ്ടിട്ടും, അവർ "ആലോചനയില്ലാത്ത ജാതി" യായി (ആവർത്തനം 32:28), തിരിച്ചറിവില്ലാത്ത ഒരു ജനതയായി തുടർന്നു.
©️ 2025. ഈ വെബ്സൈറ്റിന്റെ എല്ലാ അവകാശങ്ങളും vachanaprabha.com ന്റെതാണ്.