<?xml version="1.0" encoding="UTF-8"?>
<rss version="2.0" xmlns:atom="http://www.w3.org/2005/Atom">
<channel>
	<atom:link href="https://vachanaprabha.com/bible/biblerss/malayalam/19/16/rss.raw" rel="self" type="application/rss+xml" />
	<image>
	  <url>https://vachanaprabha.com/media/com_zefaniabible/images/bible_100.jpg</url>
	  <title>Malayalam</title>
	  <link>https://vachanaprabha.com/bible/standard/malayalam/19-സങ്കീർത്തനങ്ങൾ/16-chapter.html?ord=042426</link>
	</image>
	<title>Malayalam</title>
	<link>https://vachanaprabha.com/bible/standard/malayalam/19-സങ്കീർത്തനങ്ങൾ/16-chapter.html?ord=042426</link>
	<generator>Zefania Bible</generator>
	<language>en-gb</language>
	<copyright>VachanaPrabha</copyright>
	<description>സങ്കീർത്തനങ്ങൾ അധ്യായം 16</description>
	<item>
		<title>സങ്കീർത്തനങ്ങൾ അധ്യായം 16</title>
		<link>https://vachanaprabha.com/bible/standard/malayalam/19-സങ്കീർത്തനങ്ങൾ/16-chapter.html?ord=042426</link>
		<guid>https://vachanaprabha.com/bible/standard/malayalam/19-സങ്കീർത്തനങ്ങൾ/16-chapter.html?ord=042426</guid>
		<pubDate>Fri, 24 Apr 2026 13:50:15 +0000</pubDate>
		<description>
				ദൈവമേ, ഞാന്‍ നിന്നെ ശരണം ആക്കിയിരിക്കയാല്‍ എന്നെ കാത്തുകൊള്ളേണമേ,
				ഞാന്‍ യഹോവയോടു പറഞ്ഞതുനീ എന്റെ കര്‍ത്താവാകുന്നു; നീ ഒഴികെ എനിക്കു ഒരു നന്മയും ഇല്ല.
				ഭൂമിയിലെ വിശുദ്ധന്മാരോ അവര്‍ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാര്‍ തന്നേ.
				അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകള്‍ വര്‍ദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാന്‍ അര്‍പ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേല്‍ എടുക്കയുമില്ല.
				എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു; നീ എനിക്കുള്ള ഔഹരിയെ പരിപാലിക്കുന്നു.
				അളവുനൂല്‍ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു.
				എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാന്‍ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.
				ഞാന്‍ യഹോവയെ എപ്പോഴും എന്റെ മുമ്പില്‍ വെച്ചിരിക്കുന്നു; അവന്‍ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാന്‍ കുലുങ്ങിപ്പോകയില്ല.
				അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിര്‍ഭയമായി വസിക്കും.
				നീ എന്റെ പ്രാണനെ പാതാളത്തില്‍ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്‍ സമ്മതിക്കയുമില്ല.
				ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയില്‍ സന്തോഷപരിപൂര്‍ണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു.
		</description>
	</item>
</channel>
</rss>